വെളിച്ചം പൊതിഞ്ഞപ്പോള്‍
ഒരിക്കല്‍ റസൂലിന് പനിച്ചു.
ഖദീജ തൊട്ടു, പനി ഭേദപ്പെട്ടു.
പക്ഷികള്‍
അന്ന് ആമിനയുടെ
കുടില്‍ പൊതിഞ്ഞു,
പിന്നൊരിക്കല്‍
കുഞ്ഞുകിളിയെ
റസൂല്‍ കൂട്ടില്‍
തിരികെവിട്ടു.
റസൂല്‍ പിറക്കുമ്പോള്‍
പിതാവ്
പിരിഞ്ഞുപോയതാണ്,
അപ്പോള്‍
ഉമ്മയുടെ കാല്‍ച്ചോട്ടില്‍
റസൂല്‍ സ്വര്‍ഗം കണ്ടു.
ഹലീമ അന്ന് അമൃതൂട്ടി
പിറകിലൊരു
മാന്‍കുഞ്ഞിന്റെ
ദാഹം തീര്‍ന്നുകിട്ടി.
മറ്റൊരിക്കല്‍,
ഖദീജയില്ലാത്ത രാവില്‍
റസൂലിന് പനിച്ചു.
റസൂല്‍ തിരിച്ചു.