മിന്നാമിനുങ്ങ്

Reading Time: < 1 minutes

പാതിരാ വഅളിന്റെ
വെളിച്ചം തേടി
കത്തിയെരിഞ്ഞ
ഓലക്കൊടികളെത്രയാണ്.

തീകൊടികളെരിഞ്ഞു
വീണു കരി പുരണ്ട
ഇടവഴികളെത്രയോ
വെളിച്ചങ്ങളെ പുണര്‍ന്നു.

ഒരടുക്കളയില്‍ പുകഞ്ഞ
ചെകിരിയിലെ തീ
ചുറ്റിലുമുള്ളനേകം
അടുക്കളയിലേക്ക്
വെളിച്ചം പടര്‍ത്തി.

അന്നു ഭയന്നത്
ഒടിയനും പോത്താമ്പിയും
കുറ്റിച്ചൂളാനുമായിരുന്നെങ്കില്‍
മിന്നാമിനുങ്ങിന്‍
വെട്ടം പോലുമവര്‍ക്ക് കൂട്ടായി.

കടല വിറ്റു നടന്ന
ആ നിലാവിന്റെ
ശോഭാകിരണങ്ങളില്‍
എത്രയോ ഹൃദയങ്ങള്‍ പ്രകാശിച്ചു.

ഇന്നോ, കരിയും പുകയുമില്ലാത്ത
നിറവെട്ടത്താണ് നമ്മള്‍,
എവിടെയും മിന്നി തിളങ്ങുന്നത്
അകം ലെങ്കാത്ത
അലങ്കാരങ്ങള്‍ മാത്രം.

Share this article

About ആഷിഖ് സഖാഫി പൊന്മള

View all posts by ആഷിഖ് സഖാഫി പൊന്മള →

Leave a Reply

Your email address will not be published. Required fields are marked *