അഖിലമാകെ
ആധി വിതച്ചു ആറാടിയും
വ്യാധി ശമിപ്പിച്ചതു
മര്‍ത്യര്‍ തന്നഹന്തയോ?
നഗ്‌നനേത്രങ്ങള്‍ക്കന്യ-
മായൊരണുയിത്രമേല്‍
നാശം വിതച്ചെന്നോര്‍ക്കുകില –
തിലുണ്ടൊരു
ദൃഷ്ടാന്തമതെത്ര
മഹനീയം.
വെണ്മ തൂകും
ആകാശത്തിനു കീഴെ
ധരണി, തിന്മയുടെ
മൂടുപടം അണിയുമ്പോള്‍
അവന്റെ താക്കീത്
ഉണ്ടായിട്ടുണ്ടെന്നതോ
യാഥാര്‍ഥ്യം.
ക്ഷണമിതും കഴിയുമെന്നോര്‍ത്തു
ക്ഷമാ ഭരിത ഹൃദയത്താല്‍ ക്ഷണവും
പാഴാക്കാതവനിലേക്കു തിരിയുകിലോ
വിജയം സുനിശ്ചിതം.