ഞാന്‍ കൊണ്ടിട്ട വിത്തില്‍ നിന്നാണ് നീ മുളച്ചു പൊന്തിയതെന്ന് കിളിയും ഞാന്‍ കനിഞ്ഞു നല്‍കിയ തുള്ളി വെള്ളം കൊണ്ടാണ് നീ വളര്‍ന്നതെന്ന് മഴയും മരത്തോട് പറയും നേരം മഴുവുമായി മരത്തിനു നേരേ നടന്നു വരികയായിരുന്നു മനുഷ്യന്‍.
കിളിയുടെ കൊക്കുകള്‍ കൂര്‍ത്തു.
മഴ പേമാരിയായി.
വീണു കിടക്കുന്ന മനുഷ്യനെ നോക്കി മരച്ചില്ലകള്‍ ആര്‍ത്തു ചിരിച്ചു ■