പൂന്തോട്ടം

Reading Time: < 1 minutes

പനിനീര്‍പ്പൂ അടുത്തുള്ള
ചെമ്പരത്തിയോട് ചോദിച്ചു,
നമ്മളില്‍ ആര്‍ക്കാണ് ലാസ്യം?
അതിനിടയില്‍
കുറേ പൂമ്പാറ്റകള്‍
പൂക്കാലം തീര്‍ത്തു.

മുറ്റത്തെ ചാരുകസേരയില്‍
സൂക്ഷിപ്പുകാരന്‍ ഇരിക്കുന്നു.
ഇതൊക്കെ അദ്ദേഹം കാണുന്നു.
പനിനീരിന്റെ മണം പ്രണയം.
അതിനു മുള്ളുകളുണ്ട്.
മണമില്ലാത്ത
ചെമ്പരത്തിക്ക്
ചെവിയിലും സ്ഥാനമുണ്ട്.

സൂക്ഷിപ്പുകാരന്‍
അകത്തേക്കുപോയി.
പനിനീര്‍പ്പൂ ചിരിച്ചു.
ചെമ്പരത്തി അയഞ്ഞു.
രണ്ടും തലയില്‍ വയ്ക്കാം.

ഹാ, പുഷ്പ്പമേ,
അധിക തുംഗപദത്തിലെത്ര-
ശോഭിച്ചിരുന്നൊരു
രാജ്ഞികണക്കേ..

Share this article

About സുറാബ്

surab@ymail.com

View all posts by സുറാബ് →

Leave a Reply

Your email address will not be published. Required fields are marked *